കുറ്റബോധം കളയുവാൻ
When you feel the burden of guilt and regrets, remember about Jesus’ love.
അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു. (എഫേസോസ് 1:7) | Christ sacrificed his life’s blood to set us free, which means that our sins are now forgiven. Christ did this because God was so kind to us. (Ephesians 1:7)
We have all sinned and might be feeling guilt and shame. We may have regrets. But because Jesus died on the cross, our sins are forgiven. God doesn’t want us to live with guilt.
ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യ പ്പെട്ടിരിക്കുന്നവര്ക്കു ശിക്ഷാവിധിയില്ല. (റോമാ 8:1) | Now there is no condemnation for those who belong to Christ Jesus. (Romans 8:1)
“No condemnation” means God doesn’t judge you for all the things you’ve done wrong if you’ve trusted in Christ Jesus. He took your punishment on the cross.
ദൈവത്തിന്റെ സ്നേഹവും കരുണയും ഓർക്കുക; തിരിച്ചു വരുക.
- എഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്സീമമായ കരുണ തോന്നുന്നു. (ജെറെമിയ 31:20)
- ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ! എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 51:1,2)
- തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവു സമീപസ്ഥനാണ്. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 145:18,19)
- കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞു പോലെ വെണ്മയുള്ളതായി ത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കാന്‍ സന്നദ്ധരെങ്കില് നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും. (ഏശയ്യാ 1:18)
- എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു.അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. (വെളിപാട് 2:4)
- അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു. (1 യോഹന്നാന് 1:7)
- കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. (1 യോഹന്നാന് 3:1)
- എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല. (ഹെബ്രായര്‍ 12:14)
കർത്താവിന്റെ കരുണ, സ്നേഹം
- അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 27:10)
- നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല. (ഏശയ്യാ 54:10) | പുതിയ ജറുസലെം
- കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്.(വിലാപങ്ങള്‍ 3:22)
- എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. (യോഹന്നാന് 3:16, 18)
- കര്‍ത്താവ് എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന് ഭാഗ്യവാന്. (സങ്കീര്‍ത്തനങ്ങള്‍ 34:8)
- അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.(സങ്കീര്‍ത്തനങ്ങള്‍ 34:5)
- അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും. (ലൂക്കാ 1:50)
- കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയും ആണ്. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കും നിലനില്ക്കുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 103:8,9)
- എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. (പുറപ്പാട് 20:6) | പത്തു പ്രമാണങ്ങള്‍
- മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള് മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. (ഏശയ്യാ 49:15)
- പിതാവിനു മക്കളോടെന്ന പോലെ കര്‍ത്താവിനു തന്റെ ഭക്തരോട് അലിവു തോന്നുന്നു. (സങ്കീര്‍ത്തനങ്ങള്‍ 103:13)
- കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 33:5)
- കര്‍ത്താവ് തന്റെ അടുക്കലേക്കു തിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്! (പ്രഭാഷകന്‍ 17:29)
- കര്‍ത്താവ് ആര്‍ദ്ര ഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്ക്കെത്തുകയും ചെയ്യുന്നു. (പ്രഭാഷകന്‍ 2:11)
- എല്ലാ അശുദ്ധിയില്‍ നിന്നും നിങ്ങളെ ഞാന്‍ മോചിപ്പിക്കും. (എസെക്കിയേല്‍ 36:29) | ഇസ്രായേലിനു നവജീവന്‍
- ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്സില്‍ വരുകയോ ഇല്ല. (ഏശയ്യാ 65:17)
- നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. (സെഫാനിയ 3:15) | രക്ഷയുടെ വാഗ്ദാനം
- യാക്കോബേ, നീ ഇവ ഓര്‍മിക്കുക. ഇസ്രായേലേ, ഓര്‍മിക്കുക. നീ എന്റെ ദാസ നാണ്; ഞാന്‍ നിന്നെ സൃഷ്ടിച്ചു; നീ എന്റെ ദാസന് തന്നെ. ഇസ്രായേലേ, ഞാന്‍ നിന്നെ വിസ്മരിക്കുകയില്ല. കാര്‍മേഘം പോലെ നിന്റെ തിന്മകളെയും മൂടല്‍ മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു. (ഏശയ്യാ 44:22)
- നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. (യാക്കോബ് 5:16)
- അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. (യോഹന്നാന് 3:18)
Related verses: Feeling guilty or shame?