കര്‍ത്താവിന്റെ സംരക്ഷണം
ജീവിത യാത്രയിൽ സംരക്ഷണം
God is Emmanuel, which means “God with us” (ദൈവം നമ്മോട് കൂടെ).
- ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ടു ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും. (ഏശയ്യാ 41:10)
- കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്ക് ഉന്മേഷം നല്കുന്നു; തന്റെ നാമത്തെ പ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 23:1-3) (കര്‍ത്താവ് എന്റെ ഇടയന്)
- മരണത്തിന്റെ നിഴല്‍ വീണ താഴ്വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 23:4)
- സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. (ഏശയ്യാ 43:2)
- നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്പില് നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍. (ഏശയ്യാ 52:12)
- കര്‍ത്താവ് നിന്റെ ആശ്രയമായിരിക്കും; നിന്റെ കാല് കുടുക്കില്‍പ്പെടാതെ അവിടുന്ന് കാത്തു കൊള്ളും. (സുഭാഷിതങ്ങള്‍ 3:26)
- നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചു കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 91:11-12)
- ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തു രക്ഷിക്കും. (ഉല്പത്തി 28:15)
- കര്‍ത്താവാണു നിന്റെ മുന്പില് പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ. (നിയമാവര്‍ത്തനം 31:8)
- ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും. (ജോഷ്വാ 1:9)
- ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 8:28)
- നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും. (സുഭാഷിതങ്ങള്‍ 3:6)
കർത്താവാണ് അഭയശില
- തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് കവചമാണ്. (സുഭാഷിതങ്ങള്‍ 30:5)
- തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയ കേന്ദ്രവും, പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും, വീഴാതിരിക്കാന്‍ ഉറപ്പും ആണ്. (പ്രഭാഷകന്‍ (34:19)
- പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്. നിന്റെ കാല് വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന് ഉറക്കം തൂങ്ങുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 121:1-3) | കര്‍ത്താവ് എന്റെ കാവല്ക്കാരന് | Explained by Fr. Vayalamannil
- ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്ര മധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്റെ പ്രകമ്പനം കൊണ്ടു പര്‍വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 46:1) | ദൈവം നമ്മോടുകൂടെ
- കര്‍ത്താവാണു നിന്റെ കാവല്ക്കാരന്; നിനക്കു തണലേകാന്‍ അവിടുന്നു നിന്റെ വലത്തുഭാഗത്തുണ്ട്. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തു കൊള്ളും; അവിടുന്നു നിന്റെ ജീവന് സംരക്ഷിക്കും. കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തു കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 121:5-7)
- നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും. (സങ്കീര്‍ത്തനങ്ങള്‍ 37:5)
- സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. (സങ്കീര്‍ത്തനങ്ങള്‍ 34:10)
പ്രതിസന്ധികളിൽ തുണ
- നിന്റെ കഷ്ടകാലത്തു കര്‍ത്താവു നിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ. അവിടുന്നു തന്റെ വിശുദ്ധ മന്ദിരത്തില്‍ നിന്നു നിനക്കു സഹായമയയ്ക്കട്ടെ! സീയോനില്‍ നിന്നു നിന്നെ തുണയ്ക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 20:1) | വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ഥന
- ഈ എളിയവന് നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു. കര്‍ത്താവിന്റെ ദൂതന് ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 34:7) | ദൈവത്തിന്റെ സംരക്ഷണം
- നീതിമാന്റെ ക്ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 34:19)
- എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നു പോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ ശരണം പ്രാപിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 57:1) | ദൈവത്തിന്റെ ചിറകിന്‍കീഴില്‍
- അവിടുന്നു സ്വര്‍ഗത്തില്‍ നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടി മെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും; ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും. (സങ്കീര്‍ത്തനങ്ങള്‍ 57:3)
- ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി. .. കഷ്ടതകളിലൂടെ കടന്നു പോകുന്നെങ്കിലും, എന്റെ ജീവനെ അവിടുന്നു പരിപാലിക്കുന്നു; എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരേ അവിടുന്നു കരം നീട്ടും; അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും. (സങ്കീര്‍ത്തനങ്ങള്‍ 138:3,7)
ശത്രുക്കളിൽ നിന്നും സംരക്ഷണം
- ശക്തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെ പ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല. (നിയമാവര്‍ത്തനം 31:6)
- നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു തലതാല്ത്തും; നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും. നിന്നോട് ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും. നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:11-13)
- കര്‍ത്താവേ, ദുഷ്ടരുടെ കൈകളില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന അക്രമികളില്‍ നിന്ന് എന്നെ രക്ഷിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 140:4) | ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ
- കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍ , അവര്‍ ആശിക്കുന്ന അഭയം ഞാന്‍ അവര്‍ക്കു നല്‍കും.(സങ്കീര്‍ത്തനങ്ങള്‍ 12:5)
- മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചു നില്ക്കുവിന്. നിങ്ങള്‍ക്കു വേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. (പുറപ്പാട് 14:13-14)
- അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ ത്തന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ. (2 മക്കബായര്‍ 8:18)
- ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ ശത്രുക്കള്‍ പിന്തിരിയും; ദൈവം എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു. (സങ്കീര്‍ത്തനങ്ങള്‍ 56:9) | ഞാന്‍ നിര്‍ഭയനായി ദൈവത്തില്‍ ആശ്രയിക്കും
- എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന് എന്നെ രക്ഷിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 59:1) | ദൈവം എന്റെ ശക്തിദുര്‍ഗം
- കര്‍ത്താവല്ലോ ഉന്നതശിലയും ദുര്‍ഗവും എന്റെ വിമോചകനും എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും; എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങ് എന്നെ അക്രമത്തില്‍ നിന്നു രക്ഷിക്കുന്നു. (2 സാമുവല്‍ 22:2-3) | ദാവീദിന്റെ വിജയകീര്‍ത്തനം
- ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേല്‍ ഉണ്ട്. (സഖറിയാ 9:8)
തിന്മയിൽ നിന്നും സംരക്ഷണം
- മനുഷ്യ സാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല.ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും. (1 കൊറിന്തോസ് 10:13)
- കര്‍ത്താവ് വിശ്വസ്തനാണ്. അവിടുന്നു നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനില്‍നിന്നു കാത്തു കൊള്ളുകയും ചെയ്യും. (2 തെസലോനിക്കാ 3:3)
വചനത്തിൽ ചരിക്കുക, പ്രത്യാശയിൽ ജീവിക്കുക
- നിന്റെ ഹൃദയം എന്റെ വാക്കുകള്‍മുറുകെപ്പിടിക്കട്ടെ; എന്റെ കല്പനകള് പാലിച്ചാല്‍ നീ ജീവിക്കും. വിജ്ഞാനവും ഉള്‍ക്കാഴ്ചയും നേടുക; എന്റെ വാക്കുകള്‍ വിസ്മരിക്കരുത്; അവയില്‍നിന്നു വ്യതിചലിക്കയുമരുത്. ജ്ഞാനം ഉപേക്ഷിക്കരുത്; അവള് നിന്നെ കാത്തുകൊള്ളും. അവളെ സ്നേഹിക്കുക; അവള് നിന്നെ സംരക്ഷിക്കും. (സുഭാഷിതങ്ങള്‍ 4:4-6)
- ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. .. ഞങ്ങള്‍ ഭഗ്നാശരാകുന്നില്ല. (2 കൊറിന്തോസ് 4:8-9,16) | അനശ്വരതയിലുള്ള പ്രത്യാശ
- എന്റെ ആടുകള്എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന് നല്കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. (യോഹന്നാന് 10:27-28)
കര്‍ത്താവ് എന്റെ ഇടയന്: സങ്കീര്‍ത്തനങ്ങള്‍ 23
കര്‍ത്താവിന്റെ സംരക്ഷണം: സങ്കീര്‍ത്തനങ്ങള്‍ 91
കര്‍ത്താവ് എന്റെ കാവല്ക്കാരന്: സങ്കീര്‍ത്തനങ്ങള്‍ 121
സങ്കീര്‍ത്തനങ്ങള്‍ Audio